തന്നെ കടന്ന് പിടിച്ചവൻ്റെ ചെകിട്ടത്തടിച്ച് സാനിയ ഇയ്യപ്പൻ..! കിട്ടേണ്ടത് കിട്ടിയപ്പോൾ അവനും സമാധാനമായി..

കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ കഴിഞ്ഞ ദിവസമാണ് നിവിൻ പോളി നായകനായ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങൾ എത്തിയത്. നിവിൻ പോളി, സാനിയ ഇയ്യപ്പൻ, ഗ്രേസ് ആന്റണി, സിജു വിൽ‌സൺ, അജു വർഗീസ്, സൈജു കുറുപ്പ് തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളാണ് മാളിലേക്ക് വന്നെത്തിയത്. ഇവരെ കാണാനായി അവിടെ തടിച്ചു കൂടിയത് വമ്പൻ ജനക്കൂട്ടമാണ് . ഇപ്പോഴിതാ ഈ ചിത്രത്തിലെ നടി ഗ്രേസ് ആന്റണി തനിക്കുണ്ടായ ഒരു മോശം അനുഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

മാളിലെ പ്രമോഷൻ പരിപാടി കഴിഞ്ഞ് തിരിച്ച് ഇറങ്ങുന്നതിനിടെ തനിക്കും തന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു നടിക്കും നേരെ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഗ്രേസ് ആന്റണി ഈ സോഷ്യൽ മീഡിയ പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ഗ്രേസ് ആന്റണിയുടെ പോസ്റ്റ് മാത്രമല്ല, ഈ സംഭവത്തിന്റെ ഒരു വീഡിയോയും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഗ്രേസ് ആന്റണി കുറിച്ചതിൽ ഇത് കൂടി ഉൾപ്പെടുന്നു ” “അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഈ അതിക്രമത്തിൽ താൻ അമ്പരന്നു പോയെന്നും , അതിനെതിരെ തനിക്ക് പ്രതികരിക്കാൻ പോലും സാധിച്ചില്ലെന്നും താരം കുറിച്ചു. മാത്രമല്ല അതിന്റെ മാനസികമായ ആഘാതത്തിൽ നിന്ന് താൻ ഇപ്പോഴും മുക്തി നേടിയിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു.

ഗ്രേസ് ആന്റണി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “ എൻ്റെ പുതിയ ചിത്രത്തിൻ്റെ റിലീസിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് ഒരു പ്രമോഷന് പരിപാടിയ്ക്ക് വന്നപ്പോൾ മരവിപ്പിക്കുന്ന ഒരനുഭവം ആണ് എനിക്ക് ഉണ്ടായത്. കോഴിക്കോട് ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് . പക്ഷേ, പ്രമോഷൻ പരിപാടി കഴിഞ്ഞു ഇറങ്ങുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്ന് എന്നെ ഒരാൾ കയറിപ്പിടിച്ചു. അത് എവിടെ എന്നു പറയാൻ പോലും എനിക്ക് അറപ്പു തോന്നുന്നു. നമ്മുടെ ചുറ്റും ഉള്ളവ‍ര്‍ ഇത്രയ്ക്ക് ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ളവ‍ര്‍ ആണോ ? ഞങ്ങളുടെ ടീം മുഴുവൻ പ്രമോഷൻ്റെ ഭാഗമായി പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഇത്തരത്തിലുള്ള ഒരു വൃത്തികെട്ട അനുഭവം ഉണ്ടായിരുന്നില്ല , ഇവിടെ ആയിരുന്നു അത്തരം ഒരു മോശം അനുഭവം ഉണ്ടായത്. ഇതേ അനുഭവം എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവ‍ര്‍ത്തകയ്ക്കും ഉണ്ടായി. അവ‍ൾ അതിന് പ്രതികരിക്കുകയും ചെയ്തു. പക്ഷേ എനിക്ക് പ്രതികരിക്കാൻ ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഞാൻ ഒരു നിമിഷം മരവിച്ചു പോയി. തീര്‍ന്നോ നിൻ്റെയൊക്കെ അസുഖം… ? ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് തന്നെ ചോദിക്കുവാണ്…. ”.